The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Saturday, 12 December 2015

ചരിത്ര വായന : “തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാപ്പള്ളിചെപ്പേ...

ചരിത്ര വായന : “തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാപ്പള്ളിചെപ്പേ...: “തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാപ്പള്ളി ചെപ്പേട് ======================================================= മലയാള ചരിത്രകാരന്മാരെ രണ...

Saturday, 22 August 2015

മാവേലി രാജാവും കാഞ്ഞിരപ്പള്ളിയും

മാവേലി രാജാവും കാഞ്ഞിരപ്പള്ളിയും
======================================
“മാവേലി നാട് വാണീടുംകാലം
......................................................
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികള്‍ നാഴികളും
............................................................
കള്ളപ്പറയും ചെറുനാഴിയും
...........................................”
എന്ന പഴയ നാടന്‍ പാട്ടു കേള്‍ക്കാത്ത ,പാടാത്ത, മലയാളി ഉണ്ടാവില്ല..പതിമൂന്നാം നൂറ്റാണ്ടിനു ശേഷം കാഞ്ഞിരപ്പള്ളിക്കാരനായ ഒരു പച്ചമലയാള കര്ഷ.ക കവി രചിച്ച ഈ നാടന്‍ പാട്ട് “ഓണപ്പാട്ട് എന്ന് പലരും തെറ്റിദ്ധരിക്കുന്നു പക്ഷെ അതില്‍ ഒരിടത്തും “ഓണം “ എന്നു പരാമര്ശിറക്കപ്പെടുന്നില്ല എന്ന കാര്യം ആരും മനസ്സിലാക്കുന്നില്ല .
പുരാണ കഥ കളിലെ കുടവയറന്‍, ഓലക്കുട ചൂടും, മഹാബലി ചക്രവര്ത്തിയുമായും ഈ നാടന്‍ പാട്ടിനു ബന്ധമില്ല എന്നതാണ് വാസ്തവം . പക്ഷെ അതറിയാവുന്നവര്‍ മലയാളി വിരളം .
കഷ്ടം എന്നല്ലാതെ എന്ത് പറയുവാന്‍ ?
മാവേലി പാട്ടിലെ മാവേലി രാജാവിന്റെ നാമം നാം കാണുന്നത് മറ്റു രണ്ടിടങ്ങളില്‍ മാത്രമാനെന്നോര്ക്കുിക . ഒന്ന് ആലപ്പുഴ ജില്ലയിലെ “മാവേലി”ക്കര എന്ന സ്ഥല നാമത്തില്‍ .രണ്ടാമത് കാഞ്ഞിരപ്പള്ളിയിലെ അതി പുരാതനമായ, വെള്ളാള പിള്ളകളാല്‍ നിര്മ്മി തമായ, മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനത്തിലും . ഈ മൂന്നു ഇടങ്ങളില്‍ ഒഴിച്ചു മറ്റൊരിടത്തും മാവേലി എന്ന പേര്‍ വരുന്നില്ല
Pandyan Kingdom എന്ന അതിപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തില്‍ പ്രൊഫസ്സര്‍
കെ.ഏ.നീലകണ്ട ശാസ്ത്രികള്‍ എഴുതിയത് നമുക്കൊന്ന് നോക്കാം
പാണ്ഡ്യരാജാവായിരുന്ന മാരവര്മ്മസന്‍ കുലശേഖരന്‍
(ഏ.ഡി 1268),സമകാലീകന്‍ വീരപാണ്ട്യന്‍ (ഏ.ഡി 1253) എന്നിവരുടെ ശാസനങ്ങളില്‍
മാവേലി വാണാദിരായന്‍ എന്നൊരു രാജാവിനെ നമുക്ക് കാണാം .
ഈ രാജാക്കന്മാരെ “പിള്ള”,”മക്കള്‍” എന്നൊക്കെ പരാമര്ശിച്ചിരുന്നതാതി
ശാസ്ത്രികള്‍ എഴുതുന്നു .ജടാവര്മ്മമന്‍ പാണ്ട്യന്‍ എന്ന ചക്രവര്ത്തിയുടെ ശാസനത്തില്‍ “പിള്ളൈ” കുലശേഖര “മാവേലി” വാണാദിരായന്‍ എന്ന പേര് കാണാം .”കേരള”സിംഹ വളനാട് എന്നരാജ്യം ഭരിച്ചിരുന്ന ചിറ്റരചന്‍ ആയിരുന്നു ഈ “മാവേലി “.തമിഴ് നാട്ടിലെ രാമനാതപുരം
ജില്ലയുടെ ഭാഗമായിരുന്നു ഈ “കേരള’ സിംഹവളനാട് എന്നും ശാസ്ത്രികള്‍ തുടര്ന്നെ ഴുതുന്നു . ഏ.ഡി ആദ്യ ശതകം മുതല്‍ പത്താം നൂറ്റാണ്ടു വരെ പാലാര്‍ നദീതീരത്തുള്ള വിസ്തൃതമായ രാജ്യം ഭരിച്ച്ചിരുന്നവര്‍ ആയിരുന്നു മാവേലി രാജാക്കന്മാര്‍ .മധുരയും രാമനാതപുരവും ഭരിച്ചി രുന്ന ഒരു മാവേലി രാജാവ് തന്റെ ഭരണം
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് “മാവേലി”ക്കര വരെ ഒരു കാലത്ത് വ്യാപിച്ചിരിക്കണം എന്ന് എസ്. ശങ്കു അയ്യര്‍ അദ്ദേഹത്തിന്റെ “കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങള്‍” (എന്‍.ബി.എസ് 1963 പേജ് 116 കാണുക ) എന്ന ചരിത്ര പുസ്തകത്തില്‍ എഴുതുന്നു .ഒരു മാവേലി രാജാവ് മാവേലിക്കരയോ കാഞ്ഞിരപ്പള്ളിയോ തലസ്ഥാനമാക്കിയിരുന്നു എന്നും വരാം .”വളനാടു” എന്ന് പറഞ്ഞാല്‍ ചെറു ചെറു നാടുകള്‍ ചേര്ന്നവ പ്രദേശം . അത്കേരളം വരെ വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ് “കേരള”സിംഹവളനാട് എന്ന രാജ്യനാമം.ഏ.ഡി 1100-1300
കാലഘട്ടത്തില്‍ ആയിരുന്നു മാവെളിക്കര വരെ വ്യാപിച്ചിരുന്ന പാണ്ടി നാട് നിലനിന്നത് .
മാവേലി പാട്ടിലെ “വാണീടും ,ഒന്ന് പോലെ ,ആര്ക്കും ,എള്ളോളം ,ചെരുനാഴി “ എന്നീ പ്രയോഗങ്ങള്‍ കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പുള്ള
സാഹിത്യത്തില്‍ കാണുന്നില്ല .ഈ പദങ്ങല്ക്കാ കട്ടെ ,പഴയകാല കോട്ടയം- (തെക്കിന്കൂര്‍ -കാഞ്ഞിരപ്പള്ളി)”ചുവ “ ഉണ്ടെന്നും എസ്.ശങ്ക് അയ്യര്‍ (പുറം 122). മാവേലിയുടെ ഭരണകാലത്ത് കള്ളപ്പറയും ചെറുനാഴിയും ഇല്ലായിരുന്നു എന്നും തൂക്കം നോക്കാനുപയോഗിച്ചിരുന്ന “വെള്ളിക്കോല്‍” കിറുകൃത്യമായിരുന്നു എന്നും “എള്ള്”(എള്ളോള മില്ല
പൊളിവചനം എന്ന പ്രയോഗം ശ്രദ്ധിക്കുക ) കൃഷിക്കാരനായ, പുരാതന കാഞ്ഞിരപ്പള്ളിക്കാരന്‍, ശുദ്ധ പച്ചമലയാളം കവി പാടിയത് കാണുക .
പാണ്ട്യ രാജാക്കന്മാര്‍ ഒരു പ്രദേശം പിടിച്ചടക്കിയാല്‍ ആദ്യം ചെയ്യുന്നത് ആ പ്രദേശത്തെ അളവുകളും തൂക്കങ്ങളും കിറുകൃത്യമാക്കുക എന്നതായിരുന്നു . പരാന്തകപാണ്ട്യന്‍ തിരുവനന്തപുരത്തെ കാന്തളൂര്‍ ശാല പിടിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് തൂക്കവും അളവും പുതുക്കി അവയില്‍ പാണ്ഡ്യരുടെ മത്സ്യ മുദ്ര കുത്തി എന്നതായിരുന്നു എന്നത് കാണുക.
ചുരുക്കത്തില്‍ ഏ.ഡി 110-1300 കാലത്ത് വേണാട് , ഓടനാട് വെമ്പോലിനാട് എന്നിവയ്ക്ക് പുറമേ, കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും ഉള്പ്പെ്ട്ട ഒരു രാജ്യം കൂടി, നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു – “കേരള സിംഹവളനാടു” എന്ന “മാവേലി നാട്”.മാവേലി പാട്ടിന്റെ നാട്.
ഈ രാജ്യം ഭരിച്ചിരുന്ന “മാവേലി” രാജാവിന്റെ വട്ടെഴുത്ത് ശാസനം കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ ഇന്നും കാണപ്പെടുന്നു
സമര കോലാഹല മന്നന്‍ - യുദ്ധതന്ത്രജ്ഞനായ മാവേലി വാണാദിരായന്‍
പൊതി മാടുകള്ക്ക് - ഭാരം വഹിച്ചു കൊണ്ടുപോകുന്ന മാടുകള്ക്ക്ന- ഏര്പ്പെടുത്തിയ നികുതിയെ കുറിച്ചുള്ള ശാസനം,
ക്ഷേത്രത്തിനു മുമ്പിലൂടെ പോകുമ്പോള്‍ മധുരമീനാക്ഷിയ്ക്ക് നല്കേതണ്ടുന്ന കരം എത്ര എന്ന് വ്യക്തമാക്കുന്ന ശിലാശാസനം,വട്ടെഴുത്ത് ശാസനം(ഏ.ഡി 1100-1300).
“ചമര കോലാഹല മന്നന്‍
മാവേലി വാണാദിരായന്‍

Sunday, 11 January 2015

മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട വെള്ളാളർ എന്ന കർഷക ജനത --------------------------------

മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട
വെള്ളാളർ എന്ന കർഷക ജനത
--------------------------------

ക്രിസ്തു പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിൽ കേരള സമൂഹത്തിൽ തുഞ്ചത്തെഴുത്തഛൻ
എന്ന കടുപ്പട്ടൻ/നായർ സാഹിത്യകൃതികളിലൂടെ നടത്തിയ ആശയപ്രചരണത്തെ ഉപന്യസിക്കുന്നു
എം.ജി.എസ്സ് നാരായണൻ എന്ന മലയാളി ചരിത്രകാരൻ 2015 ജനുവരി ലക്കം മലയാളവാരികയിലെ
"തുഞ്ചത്തെഴുത്തഛൻ സൃഷ്ടിച്ച സാംസ്കാരിക വിപ്ലവം" എന്ന ലേഖനം വഴി(പേജ് 41-46).

കേരളം വാണിരുന്ന നാടുവാഴികൾ അങ്ങു വടക്ക് കോലത്തിരി മുതൽ, ഇങ്ങു തെക്കു വേൾ നാടു വരെ,
സാമന്തപ്രഭുക്കൾ എല്ലാം തന്നെ. അക്ഷരശൂന്യർ ആയിരുന്നു എന്നു മലയാളി ചരിത്രകാരനായ എം.ജി.എസ്സ്.
ആയ് വംശം സ്ഥാപിച്ച "വേൾ" ആയ് വെള്ളാളൻ (ഗോവൈശ്യർ എന്ന ഇടയർ),രാമർ തിരുവടികളും
മറ്റും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു എന്നു പറയുന്ന എം.ജി.എസ്സിന്റെ തൊലിക്കട്ടി സമ്മതിക്കണം.
വെള്ളാളനായ അരചൻ വെള്ളാളനായ  സുന്ദരനെ കൊണ്ടെഴുതിച്ചതാണു മദ്ധ്യതിരുവിതാം കൂറിലെ നശ്രാണികൾ
ടി.എം ചുമ്മാറിനെ തുടർന്നു "ക്രിസ്ത്യൻ ചേപ്പേട്" എന്നു വിശേഷിപ്പിക്കുന്ന വെള്ളാളർ എന്ന കർഷകരുടെ സ്ഥലവും
ഒപ്പം കൃഷി ചെയ്യാൻ നാലുകുടി വെള്ളാരേയും സപീർ ഈശോയ്ക്കു അട്ടിപ്പേറായി നൽകുന്ന"വെള്ളാളച്ചേപ്പേട്" ആയ
 തരിസാപ്പള്ളി ചേപ്പേട്.
ചേപ്പേട് എഴുതിയ, സാക്ഷിയായ വെള്ളാളകുല ജാതൻ സുന്ദരനും ഒപ്പം രാമൻ അടികൾക്കും
 തീർച്ചയായും അക്ഷരജ്ഞാനമുണ്ടായിരിക്കണമല്ലോ.
മാനവ ചരിത്രം എന്നതു ഭരണകർത്താക്കളുടെയും സേനാനായകരുടേയും തേവിടിശ്ശികളുടേയും
ചരിത്രം മാത്രമെന്നാണു നമ്മുടെ മിക്ക മലയാളി ചരിത്രകാരന്മാരുടെയും ധാരണ.കാർഷികവൃത്തിയിൽ
ഏർപ്പെട്ടിരുന്ന അന്നദാദാക്കാളുടെ ചരിത്രം അവർക്കൊന്നും ചരിത്രമല്ല.ഉഴവർ എന്നറിയപ്പെടുന്ന
സംഘകാലഘട്ടത്തിലെ കർഷകർ മഴവെള്ളം കൊണ്ടു കൃഷിചെയ്തിരുന്ന കാർ+ ആളർ(=കാരാളർ)
,ജലസ്രോതസ്സുകളിലെ വെള്ളത്താൽ കൃഷിചെയ്തിരുന്ന വെള്ളാളർ(വേൾ+ ആളർ) എന്ന കാര്യം
രാജൻ ഗുരുക്കൾ.എം.ജി.എസ്സ് നാരായണൻ.കേശവൻ വെളുത്താട്ട്,എം.ആർ.രാഘവ വാര്യർ
എന്നിവർക്കൊന്നും അറിഞ്ഞുകൂടാ അല്ലെങ്കിൽചില ദുഷ്ടലാക്കുകളോടെ അവയൊന്നും മനസ്സിലാകുന്നില്ല
എന്നു നടിയ്ക്കുന്നു.ചില അത്യാധുനിക ന്യൂ ജനറേഷൻ ചരിത്രകാരന്മാർ"വെള്ളാള നായർ" എന്നൊരു
വിഭാഗത്തെ പുതുതായി നിർമ്മിച്ച്,അവരുടെ ചരിത്രം എഴുതാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു.അങ്ങു പഴയ
തരിസ്സാപ്പള്ളിയുടെ നാട്ടിൽ.താമസ്സിയാതെ അതും പുസ്തകരൂപത്തിൽ പ്രതീക്ഷിക്കാം.
ഇന്നു കേരളത്തിൽ 371400 പേർ വെള്ളാളർ എന്ന ജനസമൂഹത്തിൽ പെട്ടവരായുണ്ടെന്നുഅങ്ങു അമേരിക്കയിലെ
ജോഷ്വാപ്രൊജക്ട് എന്നവെബ്സൈറ്റ്.തിരുവനന്തപുരം ജില്ലയിൽ ആണേറെ.10800 പേർ.പിന്നെ ഇടുക്കി ജില്ലയിൽ 67000
കോട്ടയം ജില്ലയിൽ 17000മാത്രം.മലപ്പുറം,കണ്ണൂർ,കോഴിക്കൊട്,കാാർഗോഡ് ജില്ലകളിൽ 400-100 എന്ന കണക്കിലും.1931
ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം ഈഴവർ,നായർ,നാടാർ എന്ന ക്രമത്തിൽ എട്ടാം സ്ഥാനം ഉണ്ടായിരുന്ന വെള്ളാളർ
അക്കാലത്ത് 69627 പേർ ഉണ്ടായിരുന്നു.ഈ കർഷകവിഭാഗത്തെ നമ്മുടെ മലയാളി ചരിത്രകാരന്മാർ തമസ്കരിച്ചു കളയുകയാണു
പതിവ്.

Saturday, 3 January 2015

മാവേലിക്കരയുടെ അജ്ഞാത ചരിത്രം

മാവേലിക്കരയുടെ അജ്ഞാത ചരിത്രം

"മാവേലിക്കര" എന്ന സ്ഥലനാമത്തിനു നാനൂറുവർഷത്തെ 
പഴക്കം മാത്രമേ ഉള്ളൂഎന്നു പ്രിയസുഹൃത്ത് ജോർജ് തഴക്കര
(മാവേലിപ്പുഴയുടെ കഥ,മലയാളം വാരികജനുവരി 9 ലക്കം) 
നാട്ടു വിശേഷം പേജിൽ എഴുതുന്നു."കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങൾ"എന്ന പേരിൽ 1963 ലെൻ.ബി.എസ്സ്പുറത്തിറക്കിയ,മുണ്ടക്കയം ദേവസം സ്പെഷ്യൽ ഓഫീസ്സർ ശങ്കുഅയ്യർ എഴുതിയ, ലേഖനങ്ങൾ ശ്രീ ജോർജ് വായിച്ചിട്ടില്ല എന്നു വ്യക്തം.

നീലകണ്ഠ ശാസ്ത്രികളുടെ
"പാണ്ഡ്യൻ കിംഡം" എന്ന പുസ്തകത്തെ ആധാരമാക്കി
യായിരുന്നു ശങ്കു അയ്യരുടെ ലേഖനം.പതിനാലാം
നൂറ്റാണ്ടിൽ കാഞ്ഞിരപ്പള്ളിക്കാരനായ ഒരു കർഷകകവി
("എള്ളോളം" ഇല്ല പൊളി വചനം എന്നതു കാണുക)
എഴുതിയ മാവേലിപ്പാട്ട്(മാവേലി നാടുവാണീടും കാലം...),
കാഞ്ഞിരപ്പള്ളിയിൽ തമിഴ്നാട്ടിൽ നിന്നുംകുടിയേറിയ കർഷകരായ വെള്ളാളർ പണിത മധുരമീനാക്ഷി ക്ഷേത്രത്തിലെ
 " മാവേലി ശാസനം"(ചമര കോലാഹലമന്നൻ മാവേലി വാണാദിരായർ....)
എന്നിവയെ അധാരമാക്കി, മാവേൽക്കര വരെയോ അച്ചൻ 
കോവിലാർ വരെയോനിലനിന്നിരുന്ന "കേരള സിംഹവളനാട്" എന്ന പഴയരാജ്യത്തെ കൂറിച്ചും അതിന്റെ ഭരണാധി കാരിയായിരുന്ന പാണ്ഡ്യൻചിട്ടരചൻ "പിള്ളൈ കുലശേഖര മാവേലിവാണാദിരായനെ" കുറിച്ചും ശങ്കുഅ യ്യർ വിവരിക്കുന്നു.
ഈ മാവേലിയുടെരാജ്യാതിർത്തിയോ അഥവാ രാജധാനിയോ ആയിരുന്നുപുരാതനകാലത്തെ
(1100-1300) കാലത്തെ മാവേലിക്കര.


അക്കാലത്തായിരുന്നു കള്ളവും ചതിവും ഇല്ലാതിരുന്ന,കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന, ഭരണം അരങ്ങേറിയത്.
പാണ്ഡ്യരാജാക്കന്മാർ അളവുകൾ കൃത്യമായിരിക്കാൻ നടപടി
കൾ സ്വീകരിച്ച ഭരണാധികളായിരുന്നു എന്നതിനു പലതെളിവു
കളുംഉണ്ടെന്നും ശങ്കു അയ്യർ പറയുന്നു.ഈ" മാവേലി"ക്കരയ്ക്കു ഓണമായോ "മഹാബലി"യുമായോ ബന്ധമൊന്നുമില്ല എന്നും
 ശങ്കുഅയ്യർപറഞ്ഞു വയ്ക്കുന്നു.

Wednesday, 1 October 2014

കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല

കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല
മാതൃഭൂമി ആഴ്ചപ്പതിപ്പു പാട്ടെഴുത്തു പംക്തിയിൽ(ഒക്ടോബർ 5-11) രവിമേനോൻ
ഇളമൺ ഗാഥ രചിച്ച്പ്പോൾ 1953 ലിറങ്ങിയ തിരമാല എന്ന ചിത്രത്തെ പരാമർശിച്ചു കണ്ടപ്പോൾ
ഓർമ്മ അൻപതു കൊല്ലം പിന്നിലോട്ടു പാഞ്ഞു പോയി.
കോട്ടയം ജില്ലയിൽ നിന്നു പിറന്ന രണ്ടാമത്തെ ചിത്രം.കാഞ്ഞിരപ്പള്ളിക്കാരുടെ ആദ്യ ചിത്രം.
മലയാള സിനിമാവ്യവസായവുമായി നാലു തലമുറകൾ ബന്ധമുള്ള പങ്ങപ്പാട്ടു കുടുബം നിർമ്മിച്ചു
സംവിധാനം ചെയ്ത ചിത്രം.സത്യനേശൻ എന്ന പോലീസ് ഇ ന്സ്പെക്ടർ വില്ലനായി അഭിനയിച്ച
ചിത്രം.പ്രതിഫലം മുഴുവൻ കൊടുത്തില്ല എന്ന പേരിൽകേസ് കൊടുത്തു തോറ്റ ചിത്രം.(കേസ് വിവരം
നെറ്റിൽ ലഭിക്കും.(എം സതനേശൻ എന്നു കൊടുക്കണം)ഹിറ്റ്മേക്കർ ശശികുമാർ ആയി മാറിയ ജോൺ
ഹോട്ടൽ മാനേജറായി അടിപിടി നടത്തിയ ചിത്രം.ഫാസിലിന്റെ ഹരികൃഷ്ണനു മുമ്പേ ഇരട്ട ക്ലൈമാക്സിൽ
ഇറക്കിയ ആദ്യ മലയാള ചിത്രം.തിരുവിതാം കൂറിൽ  ന്യഔസ്കഹാദിന്റെൻ മുങ്ങി മരിക്കുന്നു.മലബാറിൽ രക്ഷപെടുന്നു.

ടി.എൻ.ഗോപിനാഥൻ നായർ (1911-1999)ചൂണ്ടക്കാരൻ എന്ന പേരിൽ എഴുതിയ കഥ പിന്നെ കടത്തുകാരൻ
എന്ന റേഡിയോ നാടകവും പിന്നെ തിരമാല എന്ന ചലച്ചിത്രകഥയുമായി.ടി.എൻ.നായികയുടെ പിതാവായി
അഭിനയിച്ചപ്പോൾ 13 ഗാനങ്ങൾ എഴുതിയ പി.ഭാസ്കരൻ നായകന്റെ അഛൻ കടത്തുകാരൻ ആയി.ടി.എന്നിന്റെ
പി.കെ മെമ്മോരിയൽ പ്രസ്സിലെമാനേജരും നാടകനടനുമായിരുന്ന ഭാസ്കരൻ പിള്ള(അടൂർ ഭാസി) നായകനാകുന്നു
എന്നു മുൻ കൂർ പരസ്യം നൽകിയെങ്കിലും സാമ്പത്തിക കാര്യങ്ങളാൽ ഫോർട്ട് കൊച്ചിയിലെ ചെമ്മീൻ വ്യവസായി, മേയർ
കെ.ജെ.ഹർഷന്റെ സഹോദര പുത്രൻ തോമസ് ബർളിയെ നായകനാക്കേണ്ടി വന്നു.ഭാസിയണ്ണൻ പശുവിനെ അഴിച്ചു
കെട്ടുന്ന ഒര സീനിൽ ഒതുക്കപ്പെട്ട കാര്യം ടി.ജെ.എസ്സ്.ജോർജ് ഘോഷയാത്രയിൽ രസകരമായി വർണ്നിച്ചിട്ടുണ്ട്.
ബർളി പിന്നീട് ഹോളിവുഡിൽ വ്യക്തിമുദ്ര പറ്റിപ്പിച്ച രംഗപടനിർമ്മാതാവും തിരക്കഥാ രചയിതാവും മറ്റുമായി.
ഇതു മനുഷ്യനോ(1973) വെള്ളരിക്കാപ്പട്ടണം(1983) എന്നു രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തു.തിരമാലയിൽ
പ്രവർത്തിച്ചവരിൽ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാൾ.കാർട്ടൂണുകൾ വർച്ചും ഇംഗ്ലീഷിൽ കവിത എഴുതിയും
ചെമ്മീൻ കച്ചവടം നടത്തിയും ഫോർട്ട് കൊച്ചിയിൽ താംസ്സിക്കുന്നു.മറ്റേ ആൾ അന്നു ബാലതാരമായിരുന്ന വൽസലാ
മേനോൻ.ടി.വി.സീരിയലുകളിലെ അമ്മൂമ്മ.
ചെല്ലാനം കണ്ടശ്ശാം കടവുകാരൻ അറയ്ക്കൽ എസ്സ്.ജെ തോമസക്കാലം ഓർഡിനൻസ് ഫാക്ടറിയിൽ ചീഫ് ഫോർമാൻ
ആയിരുന്നു.ദിഗംബരം വിഷ്ണു പാലൂസ്കറിൽ നിന്നുംസംഗീത സംവിധാനം പഠിച്ച തോമസ് സഹപാഠി ലക്ഷ്മി ശങ്കറെ
പ്രേമവിവാഹം ചെയ്തു വിമൽകുമാർ എന്ന പേരിൽ മദിരാശിയിലേക്കു ചുവടുമാറ്റി.തമിഴിൽ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു.
ജിതിൻ ബാനർജിയുടെ എഡ്യൂക്കേഷൻ പിക്ചേർസ്സിൽ മാനേജറായി ജോലി നോക്കുക ആയിരുന്നുപിതാവു വക്കീൽ പരീക്ഷ
പഠിക്കാൻ മദിരാശിയിലേക്കയച്ച പങ്ങപ്പാട്ടു രാമനാഥപിള്ള ശങ്കരപ്പിള്ള എന്ന പി.ആർ.എസ്സ്.പിള്ള.പിള്ള വിമൽകുമാറിനെ
സഹസംവിധായകനാക്കി.റിക്കാർഡുകളിൽ ചിലതിൽ വിമൽ കുമാറാണു സംവിധായകൻ.മറ്റു ചിലതിൽ പി.ആർ.എസ്സും.
വിമൽ കുമാറിൽ നിന്നാണു ബാബുരാജ് സംഗീത സംവിധാനം പഠിച്ചത്.തിരമാലയുടെനിർമ്മാണ കാലത്ത്.ലക്ഷ്മി ശങ്കറും കോഴി ക്കോട്
അബ്ദുൽഖാദറും തിരമാലയിൽ പാടി.ശാന്താ പി നായർ ആദ്യം പാടിയതും തിരമാലയിൽ.ഭാസ്കരൻ മാഷ് 13പാട്ടുകൾ എഴുതി.ഹേ
കളിയോടമേ എന്നത് നൗഷാദിന്റെ പ്രശസ്ത ഗാനത്തിന്റെ അനുകരണമായിരുന്നു.
രാമുകാര്യാട്ട് സംവിധാനം പഠിച്ചത് തിരമാല നിർമ്മാണ വേളയിൽ.ആദ്യ ഷോട്ട് കാര്യാട്ടിന്റെ ക്യാമറ വച്ചായിരുന്നു.
പങ്ങപ്പാട്ട് വക്കീൽ എസ്സ്.രാമനാഥപിള്ള ആയിരുന്നു നിർമ്മാതാവ്.മകൻശങ്കരപ്പീള്ള  സംവിധായകൻ.പിന്നീട് ഡിഫൻസ് ഫിലിം
ഡിവിഷനിൽ.അതിനു ശേഷം കേരളം ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ചെയ്രമാൻ.അതിനുശേഷം സുബ്രഹ്മണ്യം കുമാറിനു
വേണ്ടി രണ്ടു ചിതരങ്ങൾ സംവിധാനം ചെയ്തു.മഞ്ഞ്.നട്ടുച്ചയ്ക്കിരുട്ട്,തുടങ്ങിയ ചിത്രങ്ങളിൽ നായകനായിരുന്ന ശങ്കർ മോഹൻ
മകൻ.ഇപ്പോൾ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ നടത്തിപ്പുകാരൻ.അരുൺ ശങ്കർ മകൻ ജയരാജ് ചിതർത്തിലൂടെ നായകനായി.
നാലു തലമൂറകളിലും മലയാള ചലച്ചിത്ര രംഗവുമായി ബന്ധമുള്ള മറ്റൊരു കുടുബമില്ല എന്നു തോന്നുന്നു.
ഡോ.കാനംശങ്കരപ്പിള്ള പൊൻ കുന്നം 9447035416