The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Saturday 16 February 2013


ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നു പറയുന്നവർ വായിച്ചറിവാൻ
ചിറാപ്പുഞ്ചി കേരളത്തിനു പാഠമാകട്ടെ
ലോകത്തിലേറ്റവും കൂടുതൽ മഴ പെയ്തിരുന്ന സ്ഥലമായിരുന്നു ഇന്നു മേഘാലയിൽ സ്ഥിതിചെയ്യുന്ന ചിറാപുഞ്ചി.
1950 ലവിടെ പെയ്തിരുന്നത് 25410 മില്ലീമീറ്റർ.2011ന
വംബർ,ജനുവരി മാസങ്ങളിൽ അവിടെ മഴയേ പെയ്തില്ല.
ജനുവരിയിൽ പെയ്തതാകട്ടെ 7 മില്ലിമീറ്റർ. ഇന്നവിടെ കുടിവെള്ളം കിട്ടാൻ കിലോമീറ്ററുകൾ നടക്കണം.മണികൂറുകൾ
ക്യൂ നിൽക്കണം.
കുമ്മായം,കൽക്കരി,മണൽ,പാറ,തടി മാഫിയകൾ ചെയ്ത പ്രകൃതിനശീകറണം ആണു കാരണം.കുന്നുകളെല്ലാം നിരത്തിക്കഴിഞ്ഞു.
മരങ്ങളേയും മൃഗങ്ങളേയും പലയിടത്തും കണികാണാനേ ഇല്ല.
കടലിൽ മഴപെയ്യുന്നതു കാടുണ്ടായിട്ടാണോ എന്നു ചോദിച്ച എം.എൽ.ഏ മാരെ കാണേണ്ട ഗതികേടു വന്ന നാടാണു കേരളം.
നമ്മുടെ നാട്ടിലും ചിറാപുഞ്ചി ആവർത്തിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തിരുന്നത് കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു.
ഇന്നു മണിമലയാർ വറ്റി വരണ്ടു മറ്റൊരു വരട്ടാർ ആയിക്കഴിഞ്ഞു. കുടിവെള്ളം കിട്ടാതെ വലയുന്നവർ ഏറെ.
എങ്കിലും നമുക്കഭിമാനിക്കാം. സംസ്ഥാനപാതയാകാതെ തന്നെ കെ.കെ. റോഡ് നാഷണൽ ഹൈവേ (എൻ.എച്ച് 220)ആയിക്കഴിഞ്ഞു.
14 നിലയിലുള്ള ഫ്ലാറ്റു വരുന്നു.പക്ഷേ നഷ്ടമില്ലാതെ പോയ്രുന്ന റബ്ബർ കൃഷിയും നഷ്ടത്തിലാകാനുള്ള സ്ഥിതി വരുന്നു.റബ്ബർ പഴയതു
പോലെ പാൽ ചുരത്തുന്നില്ല. റബ്ബർ വില ദിവസേന താഴുന്നു.തൊഴിൽ കൂലി കൂടിക്കൂടി വരുന്നു.വെട്ടും നിർത്തേണ്ടി വന്നേക്കാം.
നാമെന്തു കഴിക്കും? കുടിക്കും? ബഹുവേഗം ബഹു ദൂരം ഓടിയാൽ വല്ലതും കിട്ടുമോ? ഒട്ടുപാൽ തിന്നാൻ കൊള്ളില്ല; റബ്ബർ പാൽ കുടിക്കാൻ കൊള്ളില്ല.
പക്ഷേ പിസാ ഹട്ട്,കെ.എഫ്.സി എന്നിവ കഞ്ഞിക്കുഴി വരെ എത്തി.നാളെ കാഞ്ഞിരപ്പള്ളിയിലും എത്തിയേക്കാം.