കാഞ്ഞിരപ്പള്ളി
About Kanjirappally in Kottayam Dist
The Silasasan by King Maveli
Popular Posts
-
മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള...
-
മാവേലി നാടുവാണീടും കാലം...എഴുതിയത് കാഞ്ഞിരപ്പള്ളിക്കാരൻ കവി ആധുനിക കാലത്തെ മലയാളി സമൂഹത്തിന്റെ വായന "ഠ"വട്ടത്തിൽ ...
-
പെരുംതേനരുവി കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി. നാറാണം മൂഴി പഞ്ചായ...
-
മാവേലിക്കരയുടെ അജ്ഞാത ചരിത്രം "മാവേലിക്കര" എന്ന സ്ഥലനാമത്തിനു നാനൂറുവർഷത്തെ പഴക്കം മാത്രമേ ഉള്ളൂഎന്നു പ്രിയസുഹൃത്ത് ജോർജ്...
-
ചമര കോലാഹലന്‍ മ- തിയാത മന്ന മണവാള- ന്‍ മാവേലി വാണാദിരായന്‍ പകവ- തിക്കു വിചം എരു 1 ക്കു മേല്‍- വിചി......... തിരുവിതാം കൂര്‍ ആര്‍ക്...
-
ഭൂ പരിഷകരണം കൊണ്ടുവന്നത്... നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ...
-
കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല മാതൃഭൂമി ആഴ്ചപ്പതിപ്പു പാട്ടെഴുത്തു പംക്തിയിൽ(ഒക്ടോബർ 5-11) രവിമേനോൻ ഇളമൺ ഗാഥ രചിച്ച്പ്പോൾ 1953 ലിറങ...
Total Pageviews
Wednesday 8 June 2016
Monday 18 January 2016
ഇൻസിനറേറ്റർ
ജൂൺ 29 ലെ ടൈംസ് ഓഫ് ഇന്ത്യാ ദിനപ്പത്രത്തിൽ കോടീശ്വരന്മാരുടെ നാടായ കോട്ടയം
ചിങ്ങവനത്തെ സെയിന്റ് ജോൺസ് ദയറാ ചർച്ചിലെ ഇൻസിനറേറ്റർ വഴികാട്ടിയാകുന്നു എന്നൊരു
സചിത്ര ലേഖനം ഉണ്ട്.
1874 ല് യൂറോപ്പിൽ കണ്ടുപിടിച്ച ഈ മാർഗ്ഗം രോഗ്ഗാണുക്കളാൽ സമ്പന്നമായ
ആതുരാലയ മാലിന്യങ്ങളെസംസ്കരിക്കാൻ മാത്രമേ ഉപയോഗിക്കാറുള്ളു.പള്ളിയിലെ ഇൻസിനറേറ്റർ ഒരു
വഴികാട്ടി അല്ല.അല്ലെങ്കിൽ തെറ്റായ മാർഗ്ഗം കാട്ടിത്തരുന്നു
ഡയോക്സിൻ, ഫൂറാൻ എന്നെ വിഷവാതകങ്ങളാൽ സമ്പന്നമത്രേ ഇൻസിനറേറ്റർ പുക.പുറമേ വനേഡിയം,
മാംഗനീസ്,ക്രോമിയം,നിക്കൽ.ആർസനിക്,ലഡ്,കാഡ്മിയം,ക്രോമിയം എന്നീവസ്തുക്കളേയും ഇതിലെ പുക
അന്തരീക്ഷത്തിലേക്കുവിടും.അവസാനം ശേഷിക്കുന്ന ചാരമാകട്ടെ ഹെവി മെറ്റലുകളാൽ സമ്പന്നവും.
ഇൻസിനറേറ്റർ അന്തരീക്ഷത്തിലേക്കു അതി സൂക്ഷ്മ കണകങ്ങളെ വിടുന്നതിനാൽ ശൈശവമരണങ്ങൾ
ഉണ്ടാക്കുന്നു എന്നു കണ്ടെത്തി യൂ.കെ യിൽ അതു നിരോധിച്ചു.1970 മുതൽ റഡൂസ്,റീ യൂസ്.റീ സൈക്കിൾ
(ഉപയോഗം കുറയ്ക്കൂ,വീണ്ടും ഉപയോഗിക്കൂ,പുനർ സൃഷ്ടിക്കൂ) എന്നതാണു മുദ്രാവാക്യം എന്നു പള്ളിയും
പട്ടക്കാരും ട്രസ്റ്റിയും മനസ്സിലാക്കിയില്ല.കത്തിക്കൽ വീണ്ടും ഉപയോഗികാനുള്ള അവസരം നഷ്ടപ്പെടുത്തും.
മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണം.മാലിന്യസംസ്കരണത്തിൽ കോർപ്പറേഷനുകളും മുൻസിപ്പാലിറ്റിയും
പഞ്ചായത്തും പരാജയപ്പെടുന്നു. വിളപ്പിൽ ശാല,കൊച്ചി,വടവാതൂർ,കാഞ്ഞിരപ്പള്ളി തുടങ്ങി ഉദാഹരണങ്ങൾ
ഏറെ.സ്ഥാപനങ്ങളും വ്യക്തികളും തങ്ങൾ ഉൽപ്പാദിപ്പികുന്ന മാലിന്യം കുറച്ചു കൊണ്ടു വരണം,പ്ലാസ്റ്റി റീസൈക്കിളിനു
കൊടുക്കണം.ജൈവ മാലിന്യം വീടുകളിൽ ചട്ടി/ഭരണി/കലം/പൈപ്പ് കമ്പോസ്റ്റ് വഴിയും സ്ഥാപനങ്ങൾ തുംബൂർ മൂഴി
മോഡൽ കമ്പോസ്റ്റിംഗ്വഴിയും ഉറവിടത്തിൽ സംസ്കരിച്ചു വളമാക്കി മാറ്റി പച്ചക്കറി-ഫലവർഗ്ഗ കൃഷി നടത്തി രോഗപ്രതിരോധ ശേഷി നേടി ആരോഗ്യകരമായ ജീവിതം നയിക്കണം.
പള്ളികൾ ഇക്കാര്യത്തിൽ സഭാംഗങ്ങൾക്കു മാതൃകയാവണം.
ജൂലൈ 17 നു പൊൻ കുന്നത്ത് പൊൻ ഫാം സംഘടിപ്പുക്കന്ന സെമിനറിൽ പങ്കെടുത്തുകൂടുതൽ അറിവു നേടുക
ആരോഗ്യമുള്ള പരിസ്ഥിതി-ആരോഗ്യമുള്ള ജനത്
ചിങ്ങവനത്തെ സെയിന്റ് ജോൺസ് ദയറാ ചർച്ചിലെ ഇൻസിനറേറ്റർ വഴികാട്ടിയാകുന്നു എന്നൊരു
സചിത്ര ലേഖനം ഉണ്ട്.
1874 ല് യൂറോപ്പിൽ കണ്ടുപിടിച്ച ഈ മാർഗ്ഗം രോഗ്ഗാണുക്കളാൽ സമ്പന്നമായ
ആതുരാലയ മാലിന്യങ്ങളെസംസ്കരിക്കാൻ മാത്രമേ ഉപയോഗിക്കാറുള്ളു.പള്ളിയിലെ ഇൻസിനറേറ്റർ ഒരു
വഴികാട്ടി അല്ല.അല്ലെങ്കിൽ തെറ്റായ മാർഗ്ഗം കാട്ടിത്തരുന്നു
ഡയോക്സിൻ, ഫൂറാൻ എന്നെ വിഷവാതകങ്ങളാൽ സമ്പന്നമത്രേ ഇൻസിനറേറ്റർ പുക.പുറമേ വനേഡിയം,
മാംഗനീസ്,ക്രോമിയം,നിക്കൽ.ആർസനിക്,ലഡ്,കാഡ്മിയം,ക്രോമിയം എന്നീവസ്തുക്കളേയും ഇതിലെ പുക
അന്തരീക്ഷത്തിലേക്കുവിടും.അവസാനം ശേഷിക്കുന്ന ചാരമാകട്ടെ ഹെവി മെറ്റലുകളാൽ സമ്പന്നവും.
ഇൻസിനറേറ്റർ അന്തരീക്ഷത്തിലേക്കു അതി സൂക്ഷ്മ കണകങ്ങളെ വിടുന്നതിനാൽ ശൈശവമരണങ്ങൾ
ഉണ്ടാക്കുന്നു എന്നു കണ്ടെത്തി യൂ.കെ യിൽ അതു നിരോധിച്ചു.1970 മുതൽ റഡൂസ്,റീ യൂസ്.റീ സൈക്കിൾ
(ഉപയോഗം കുറയ്ക്കൂ,വീണ്ടും ഉപയോഗിക്കൂ,പുനർ സൃഷ്ടിക്കൂ) എന്നതാണു മുദ്രാവാക്യം എന്നു പള്ളിയും
പട്ടക്കാരും ട്രസ്റ്റിയും മനസ്സിലാക്കിയില്ല.കത്തിക്കൽ വീണ്ടും ഉപയോഗികാനുള്ള അവസരം നഷ്ടപ്പെടുത്തും.
മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണം.മാലിന്യസംസ്കരണത്തിൽ കോർപ്പറേഷനുകളും മുൻസിപ്പാലിറ്റിയും
പഞ്ചായത്തും പരാജയപ്പെടുന്നു. വിളപ്പിൽ ശാല,കൊച്ചി,വടവാതൂർ,കാഞ്ഞിരപ്പള്ളി തുടങ്ങി ഉദാഹരണങ്ങൾ
ഏറെ.സ്ഥാപനങ്ങളും വ്യക്തികളും തങ്ങൾ ഉൽപ്പാദിപ്പികുന്ന മാലിന്യം കുറച്ചു കൊണ്ടു വരണം,പ്ലാസ്റ്റി റീസൈക്കിളിനു
കൊടുക്കണം.ജൈവ മാലിന്യം വീടുകളിൽ ചട്ടി/ഭരണി/കലം/പൈപ്പ് കമ്പോസ്റ്റ് വഴിയും സ്ഥാപനങ്ങൾ തുംബൂർ മൂഴി
മോഡൽ കമ്പോസ്റ്റിംഗ്വഴിയും ഉറവിടത്തിൽ സംസ്കരിച്ചു വളമാക്കി മാറ്റി പച്ചക്കറി-ഫലവർഗ്ഗ കൃഷി നടത്തി രോഗപ്രതിരോധ ശേഷി നേടി ആരോഗ്യകരമായ ജീവിതം നയിക്കണം.
പള്ളികൾ ഇക്കാര്യത്തിൽ സഭാംഗങ്ങൾക്കു മാതൃകയാവണം.
ജൂലൈ 17 നു പൊൻ കുന്നത്ത് പൊൻ ഫാം സംഘടിപ്പുക്കന്ന സെമിനറിൽ പങ്കെടുത്തുകൂടുതൽ അറിവു നേടുക
ആരോഗ്യമുള്ള പരിസ്ഥിതി-ആരോഗ്യമുള്ള ജനത്
Sunday 17 January 2016
Saturday 12 December 2015
ചരിത്ര വായന : “തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാപ്പള്ളിചെപ്പേ...
ചരിത്ര വായന : “തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാപ്പള്ളിചെപ്പേ...: “തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാപ്പള്ളി ചെപ്പേട് ======================================================= മലയാള ചരിത്രകാരന്മാരെ രണ...
Saturday 22 August 2015
മാവേലി രാജാവും കാഞ്ഞിരപ്പള്ളിയും
മാവേലി രാജാവും കാഞ്ഞിരപ്പള്ളിയും
======================================
“മാവേലി നാട് വാണീടുംകാലം
......................................................
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികള്‍ നാഴികളും
............................................................
കള്ളപ്പറയും ചെറുനാഴിയും
...........................................”
എന്ന പഴയ നാടന്‍ പാട്ടു കേള്‍ക്കാത്ത ,പാടാത്ത, മലയാളി ഉണ്ടാവില്ല..പതിമൂന്നാം നൂറ്റാണ്ടിനു ശേഷം കാഞ്ഞിരപ്പള്ളിക്കാരനായ ഒരു പച്ചമലയാള കര്ഷ.ക കവി രചിച്ച ഈ നാടന്‍ പാട്ട് “ഓണപ്പാട്ട് എന്ന് പലരും തെറ്റിദ്ധരിക്കുന്നു പക്ഷെ അതില്‍ ഒരിടത്തും “ഓണം “ എന്നു പരാമര്ശിറക്കപ്പെടുന്നില്ല എന്ന കാര്യം ആരും മനസ്സിലാക്കുന്നില്ല .
പുരാണ കഥ കളിലെ കുടവയറന്‍, ഓലക്കുട ചൂടും, മഹാബലി ചക്രവര്ത്തിയുമായും ഈ നാടന്‍ പാട്ടിനു ബന്ധമില്ല എന്നതാണ് വാസ്തവം . പക്ഷെ അതറിയാവുന്നവര്‍ മലയാളി വിരളം .
കഷ്ടം എന്നല്ലാതെ എന്ത് പറയുവാന്‍ ?
മാവേലി പാട്ടിലെ മാവേലി രാജാവിന്റെ നാമം നാം കാണുന്നത് മറ്റു രണ്ടിടങ്ങളില്‍ മാത്രമാനെന്നോര്ക്കുിക . ഒന്ന് ആലപ്പുഴ ജില്ലയിലെ “മാവേലി”ക്കര എന്ന സ്ഥല നാമത്തില്‍ .രണ്ടാമത് കാഞ്ഞിരപ്പള്ളിയിലെ അതി പുരാതനമായ, വെള്ളാള പിള്ളകളാല്‍ നിര്മ്മി തമായ, മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനത്തിലും . ഈ മൂന്നു ഇടങ്ങളില്‍ ഒഴിച്ചു മറ്റൊരിടത്തും മാവേലി എന്ന പേര്‍ വരുന്നില്ല
Pandyan Kingdom എന്ന അതിപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തില്‍ പ്രൊഫസ്സര്‍
കെ.ഏ.നീലകണ്ട ശാസ്ത്രികള്‍ എഴുതിയത് നമുക്കൊന്ന് നോക്കാം
പാണ്ഡ്യരാജാവായിരുന്ന മാരവര്മ്മസന്‍ കുലശേഖരന്‍
(ഏ.ഡി 1268),സമകാലീകന്‍ വീരപാണ്ട്യന്‍ (ഏ.ഡി 1253) എന്നിവരുടെ ശാസനങ്ങളില്‍
മാവേലി വാണാദിരായന്‍ എന്നൊരു രാജാവിനെ നമുക്ക് കാണാം .
======================================
“മാവേലി നാട് വാണീടുംകാലം
......................................................
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികള്‍ നാഴികളും
............................................................
കള്ളപ്പറയും ചെറുനാഴിയും
...........................................”
എന്ന പഴയ നാടന്‍ പാട്ടു കേള്‍ക്കാത്ത ,പാടാത്ത, മലയാളി ഉണ്ടാവില്ല..പതിമൂന്നാം നൂറ്റാണ്ടിനു ശേഷം കാഞ്ഞിരപ്പള്ളിക്കാരനായ ഒരു പച്ചമലയാള കര്ഷ.ക കവി രചിച്ച ഈ നാടന്‍ പാട്ട് “ഓണപ്പാട്ട് എന്ന് പലരും തെറ്റിദ്ധരിക്കുന്നു പക്ഷെ അതില്‍ ഒരിടത്തും “ഓണം “ എന്നു പരാമര്ശിറക്കപ്പെടുന്നില്ല എന്ന കാര്യം ആരും മനസ്സിലാക്കുന്നില്ല .
പുരാണ കഥ കളിലെ കുടവയറന്‍, ഓലക്കുട ചൂടും, മഹാബലി ചക്രവര്ത്തിയുമായും ഈ നാടന്‍ പാട്ടിനു ബന്ധമില്ല എന്നതാണ് വാസ്തവം . പക്ഷെ അതറിയാവുന്നവര്‍ മലയാളി വിരളം .
കഷ്ടം എന്നല്ലാതെ എന്ത് പറയുവാന്‍ ?
മാവേലി പാട്ടിലെ മാവേലി രാജാവിന്റെ നാമം നാം കാണുന്നത് മറ്റു രണ്ടിടങ്ങളില്‍ മാത്രമാനെന്നോര്ക്കുിക . ഒന്ന് ആലപ്പുഴ ജില്ലയിലെ “മാവേലി”ക്കര എന്ന സ്ഥല നാമത്തില്‍ .രണ്ടാമത് കാഞ്ഞിരപ്പള്ളിയിലെ അതി പുരാതനമായ, വെള്ളാള പിള്ളകളാല്‍ നിര്മ്മി തമായ, മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനത്തിലും . ഈ മൂന്നു ഇടങ്ങളില്‍ ഒഴിച്ചു മറ്റൊരിടത്തും മാവേലി എന്ന പേര്‍ വരുന്നില്ല
Pandyan Kingdom എന്ന അതിപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തില്‍ പ്രൊഫസ്സര്‍
കെ.ഏ.നീലകണ്ട ശാസ്ത്രികള്‍ എഴുതിയത് നമുക്കൊന്ന് നോക്കാം
പാണ്ഡ്യരാജാവായിരുന്ന മാരവര്മ്മസന്‍ കുലശേഖരന്‍
(ഏ.ഡി 1268),സമകാലീകന്‍ വീരപാണ്ട്യന്‍ (ഏ.ഡി 1253) എന്നിവരുടെ ശാസനങ്ങളില്‍
മാവേലി വാണാദിരായന്‍ എന്നൊരു രാജാവിനെ നമുക്ക് കാണാം .
ഈ രാജാക്കന്മാരെ “പിള്ള”,”മക്കള്‍” എന്നൊക്കെ പരാമര്ശിച്ചിരുന്നതാതി
ശാസ്ത്രികള്‍ എഴുതുന്നു .ജടാവര്മ്മമന്‍ പാണ്ട്യന്‍ എന്ന ചക്രവര്ത്തിയുടെ ശാസനത്തില്‍ “പിള്ളൈ” കുലശേഖര “മാവേലി” വാണാദിരായന്‍ എന്ന പേര് കാണാം .”കേരള”സിംഹ വളനാട് എന്നരാജ്യം ഭരിച്ചിരുന്ന ചിറ്റരചന്‍ ആയിരുന്നു ഈ “മാവേലി “.തമിഴ് നാട്ടിലെ രാമനാതപുരം
ജില്ലയുടെ ഭാഗമായിരുന്നു ഈ “കേരള’ സിംഹവളനാട് എന്നും ശാസ്ത്രികള്‍ തുടര്ന്നെ ഴുതുന്നു . ഏ.ഡി ആദ്യ ശതകം മുതല്‍ പത്താം നൂറ്റാണ്ടു വരെ പാലാര്‍ നദീതീരത്തുള്ള വിസ്തൃതമായ രാജ്യം ഭരിച്ച്ചിരുന്നവര്‍ ആയിരുന്നു മാവേലി രാജാക്കന്മാര്‍ .മധുരയും രാമനാതപുരവും ഭരിച്ചി രുന്ന ഒരു മാവേലി രാജാവ് തന്റെ ഭരണം
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് “മാവേലി”ക്കര വരെ ഒരു കാലത്ത് വ്യാപിച്ചിരിക്കണം എന്ന് എസ്. ശങ്കു അയ്യര്‍ അദ്ദേഹത്തിന്റെ “കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങള്‍” (എന്‍.ബി.എസ് 1963 പേജ് 116 കാണുക ) എന്ന ചരിത്ര പുസ്തകത്തില്‍ എഴുതുന്നു .ഒരു മാവേലി രാജാവ് മാവേലിക്കരയോ കാഞ്ഞിരപ്പള്ളിയോ തലസ്ഥാനമാക്കിയിരുന്നു എന്നും വരാം .”വളനാടു” എന്ന് പറഞ്ഞാല്‍ ചെറു ചെറു നാടുകള്‍ ചേര്ന്നവ പ്രദേശം . അത്കേരളം വരെ വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ് “കേരള”സിംഹവളനാട് എന്ന രാജ്യനാമം.ഏ.ഡി 1100-1300
കാലഘട്ടത്തില്‍ ആയിരുന്നു മാവെളിക്കര വരെ വ്യാപിച്ചിരുന്ന പാണ്ടി നാട് നിലനിന്നത് .
മാവേലി പാട്ടിലെ “വാണീടും ,ഒന്ന് പോലെ ,ആര്ക്കും ,എള്ളോളം ,ചെരുനാഴി “ എന്നീ പ്രയോഗങ്ങള്‍ കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പുള്ള
സാഹിത്യത്തില്‍ കാണുന്നില്ല .ഈ പദങ്ങല്ക്കാ കട്ടെ ,പഴയകാല കോട്ടയം- (തെക്കിന്കൂര്‍ -കാഞ്ഞിരപ്പള്ളി)”ചുവ “ ഉണ്ടെന്നും എസ്.ശങ്ക് അയ്യര്‍ (പുറം 122). മാവേലിയുടെ ഭരണകാലത്ത് കള്ളപ്പറയും ചെറുനാഴിയും ഇല്ലായിരുന്നു എന്നും തൂക്കം നോക്കാനുപയോഗിച്ചിരുന്ന “വെള്ളിക്കോല്‍” കിറുകൃത്യമായിരുന്നു എന്നും “എള്ള്”(എള്ളോള മില്ല
പൊളിവചനം എന്ന പ്രയോഗം ശ്രദ്ധിക്കുക ) കൃഷിക്കാരനായ, പുരാതന കാഞ്ഞിരപ്പള്ളിക്കാരന്‍, ശുദ്ധ പച്ചമലയാളം കവി പാടിയത് കാണുക .
ശാസ്ത്രികള്‍ എഴുതുന്നു .ജടാവര്മ്മമന്‍ പാണ്ട്യന്‍ എന്ന ചക്രവര്ത്തിയുടെ ശാസനത്തില്‍ “പിള്ളൈ” കുലശേഖര “മാവേലി” വാണാദിരായന്‍ എന്ന പേര് കാണാം .”കേരള”സിംഹ വളനാട് എന്നരാജ്യം ഭരിച്ചിരുന്ന ചിറ്റരചന്‍ ആയിരുന്നു ഈ “മാവേലി “.തമിഴ് നാട്ടിലെ രാമനാതപുരം
ജില്ലയുടെ ഭാഗമായിരുന്നു ഈ “കേരള’ സിംഹവളനാട് എന്നും ശാസ്ത്രികള്‍ തുടര്ന്നെ ഴുതുന്നു . ഏ.ഡി ആദ്യ ശതകം മുതല്‍ പത്താം നൂറ്റാണ്ടു വരെ പാലാര്‍ നദീതീരത്തുള്ള വിസ്തൃതമായ രാജ്യം ഭരിച്ച്ചിരുന്നവര്‍ ആയിരുന്നു മാവേലി രാജാക്കന്മാര്‍ .മധുരയും രാമനാതപുരവും ഭരിച്ചി രുന്ന ഒരു മാവേലി രാജാവ് തന്റെ ഭരണം
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് “മാവേലി”ക്കര വരെ ഒരു കാലത്ത് വ്യാപിച്ചിരിക്കണം എന്ന് എസ്. ശങ്കു അയ്യര്‍ അദ്ദേഹത്തിന്റെ “കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങള്‍” (എന്‍.ബി.എസ് 1963 പേജ് 116 കാണുക ) എന്ന ചരിത്ര പുസ്തകത്തില്‍ എഴുതുന്നു .ഒരു മാവേലി രാജാവ് മാവേലിക്കരയോ കാഞ്ഞിരപ്പള്ളിയോ തലസ്ഥാനമാക്കിയിരുന്നു എന്നും വരാം .”വളനാടു” എന്ന് പറഞ്ഞാല്‍ ചെറു ചെറു നാടുകള്‍ ചേര്ന്നവ പ്രദേശം . അത്കേരളം വരെ വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ് “കേരള”സിംഹവളനാട് എന്ന രാജ്യനാമം.ഏ.ഡി 1100-1300
കാലഘട്ടത്തില്‍ ആയിരുന്നു മാവെളിക്കര വരെ വ്യാപിച്ചിരുന്ന പാണ്ടി നാട് നിലനിന്നത് .
മാവേലി പാട്ടിലെ “വാണീടും ,ഒന്ന് പോലെ ,ആര്ക്കും ,എള്ളോളം ,ചെരുനാഴി “ എന്നീ പ്രയോഗങ്ങള്‍ കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പുള്ള
സാഹിത്യത്തില്‍ കാണുന്നില്ല .ഈ പദങ്ങല്ക്കാ കട്ടെ ,പഴയകാല കോട്ടയം- (തെക്കിന്കൂര്‍ -കാഞ്ഞിരപ്പള്ളി)”ചുവ “ ഉണ്ടെന്നും എസ്.ശങ്ക് അയ്യര്‍ (പുറം 122). മാവേലിയുടെ ഭരണകാലത്ത് കള്ളപ്പറയും ചെറുനാഴിയും ഇല്ലായിരുന്നു എന്നും തൂക്കം നോക്കാനുപയോഗിച്ചിരുന്ന “വെള്ളിക്കോല്‍” കിറുകൃത്യമായിരുന്നു എന്നും “എള്ള്”(എള്ളോള മില്ല
പൊളിവചനം എന്ന പ്രയോഗം ശ്രദ്ധിക്കുക ) കൃഷിക്കാരനായ, പുരാതന കാഞ്ഞിരപ്പള്ളിക്കാരന്‍, ശുദ്ധ പച്ചമലയാളം കവി പാടിയത് കാണുക .
പാണ്ട്യ രാജാക്കന്മാര്‍ ഒരു പ്രദേശം പിടിച്ചടക്കിയാല്‍ ആദ്യം ചെയ്യുന്നത് ആ പ്രദേശത്തെ അളവുകളും തൂക്കങ്ങളും കിറുകൃത്യമാക്കുക എന്നതായിരുന്നു . പരാന്തകപാണ്ട്യന്‍ തിരുവനന്തപുരത്തെ കാന്തളൂര്‍ ശാല പിടിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് തൂക്കവും അളവും പുതുക്കി അവയില്‍ പാണ്ഡ്യരുടെ മത്സ്യ മുദ്ര കുത്തി എന്നതായിരുന്നു എന്നത് കാണുക.
ചുരുക്കത്തില്‍ ഏ.ഡി 110-1300 കാലത്ത് വേണാട് , ഓടനാട് വെമ്പോലിനാട് എന്നിവയ്ക്ക് പുറമേ, കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും ഉള്പ്പെ്ട്ട ഒരു രാജ്യം കൂടി, നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു – “കേരള സിംഹവളനാടു” എന്ന “മാവേലി നാട്”.മാവേലി പാട്ടിന്റെ നാട്.
ചുരുക്കത്തില്‍ ഏ.ഡി 110-1300 കാലത്ത് വേണാട് , ഓടനാട് വെമ്പോലിനാട് എന്നിവയ്ക്ക് പുറമേ, കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും ഉള്പ്പെ്ട്ട ഒരു രാജ്യം കൂടി, നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു – “കേരള സിംഹവളനാടു” എന്ന “മാവേലി നാട്”.മാവേലി പാട്ടിന്റെ നാട്.
ഈ രാജ്യം ഭരിച്ചിരുന്ന “മാവേലി” രാജാവിന്റെ വട്ടെഴുത്ത് ശാസനം കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ ഇന്നും കാണപ്പെടുന്നു
സമര കോലാഹല മന്നന്‍ - യുദ്ധതന്ത്രജ്ഞനായ മാവേലി വാണാദിരായന്‍
പൊതി മാടുകള്ക്ക് - ഭാരം വഹിച്ചു കൊണ്ടുപോകുന്ന മാടുകള്ക്ക്ന- ഏര്പ്പെടുത്തിയ നികുതിയെ കുറിച്ചുള്ള ശാസനം,
സമര കോലാഹല മന്നന്‍ - യുദ്ധതന്ത്രജ്ഞനായ മാവേലി വാണാദിരായന്‍
പൊതി മാടുകള്ക്ക് - ഭാരം വഹിച്ചു കൊണ്ടുപോകുന്ന മാടുകള്ക്ക്ന- ഏര്പ്പെടുത്തിയ നികുതിയെ കുറിച്ചുള്ള ശാസനം,
ക്ഷേത്രത്തിനു മുമ്പിലൂടെ പോകുമ്പോള്‍ മധുരമീനാക്ഷിയ്ക്ക് നല്കേതണ്ടുന്ന കരം എത്ര എന്ന് വ്യക്തമാക്കുന്ന ശിലാശാസനം,വട്ടെഴുത്ത് ശാസനം(ഏ.ഡി 1100-1300).
“ചമര കോലാഹല മന്നന്‍
മാവേലി വാണാദിരായന്‍
“ചമര കോലാഹല മന്നന്‍
മാവേലി വാണാദിരായന്‍
Sunday 11 January 2015
മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട വെള്ളാളർ എന്ന കർഷക ജനത --------------------------------
മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട
വെള്ളാളർ എന്ന കർഷക ജനത
--------------------------------
ക്രിസ്തു പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിൽ കേരള സമൂഹത്തിൽ തുഞ്ചത്തെഴുത്തഛൻ
എന്ന കടുപ്പട്ടൻ/നായർ സാഹിത്യകൃതികളിലൂടെ നടത്തിയ ആശയപ്രചരണത്തെ ഉപന്യസിക്കുന്നു
എം.ജി.എസ്സ് നാരായണൻ എന്ന മലയാളി ചരിത്രകാരൻ 2015 ജനുവരി ലക്കം മലയാളവാരികയിലെ
"തുഞ്ചത്തെഴുത്തഛൻ സൃഷ്ടിച്ച സാംസ്കാരിക വിപ്ലവം" എന്ന ലേഖനം വഴി(പേജ് 41-46).
കേരളം വാണിരുന്ന നാടുവാഴികൾ അങ്ങു വടക്ക് കോലത്തിരി മുതൽ, ഇങ്ങു തെക്കു വേൾ നാടു വരെ,
സാമന്തപ്രഭുക്കൾ എല്ലാം തന്നെ. അക്ഷരശൂന്യർ ആയിരുന്നു എന്നു മലയാളി ചരിത്രകാരനായ എം.ജി.എസ്സ്.
ആയ് വംശം സ്ഥാപിച്ച "വേൾ" ആയ് വെള്ളാളൻ (ഗോവൈശ്യർ എന്ന ഇടയർ),രാമർ തിരുവടികളും
മറ്റും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു എന്നു പറയുന്ന എം.ജി.എസ്സിന്റെ തൊലിക്കട്ടി സമ്മതിക്കണം.
വെള്ളാളനായ അരചൻ വെള്ളാളനായ സുന്ദരനെ കൊണ്ടെഴുതിച്ചതാണു മദ്ധ്യതിരുവിതാം കൂറിലെ നശ്രാണികൾ
ടി.എം ചുമ്മാറിനെ തുടർന്നു "ക്രിസ്ത്യൻ ചേപ്പേട്" എന്നു വിശേഷിപ്പിക്കുന്ന വെള്ളാളർ എന്ന കർഷകരുടെ സ്ഥലവും
ഒപ്പം കൃഷി ചെയ്യാൻ നാലുകുടി വെള്ളാരേയും സപീർ ഈശോയ്ക്കു അട്ടിപ്പേറായി നൽകുന്ന"വെള്ളാളച്ചേപ്പേട്" ആയ
തരിസാപ്പള്ളി ചേപ്പേട്.
ചേപ്പേട് എഴുതിയ, സാക്ഷിയായ വെള്ളാളകുല ജാതൻ സുന്ദരനും ഒപ്പം രാമൻ അടികൾക്കും
തീർച്ചയായും അക്ഷരജ്ഞാനമുണ്ടായിരിക്കണമല്ലോ.
മാനവ ചരിത്രം എന്നതു ഭരണകർത്താക്കളുടെയും സേനാനായകരുടേയും തേവിടിശ്ശികളുടേയും
ചരിത്രം മാത്രമെന്നാണു നമ്മുടെ മിക്ക മലയാളി ചരിത്രകാരന്മാരുടെയും ധാരണ.കാർഷികവൃത്തിയിൽ
ഏർപ്പെട്ടിരുന്ന അന്നദാദാക്കാളുടെ ചരിത്രം അവർക്കൊന്നും ചരിത്രമല്ല.ഉഴവർ എന്നറിയപ്പെടുന്ന
സംഘകാലഘട്ടത്തിലെ കർഷകർ മഴവെള്ളം കൊണ്ടു കൃഷിചെയ്തിരുന്ന കാർ+ ആളർ(=കാരാളർ)
,ജലസ്രോതസ്സുകളിലെ വെള്ളത്താൽ കൃഷിചെയ്തിരുന്ന വെള്ളാളർ(വേൾ+ ആളർ) എന്ന കാര്യം
രാജൻ ഗുരുക്കൾ.എം.ജി.എസ്സ് നാരായണൻ.കേശവൻ വെളുത്താട്ട്,എം.ആർ.രാഘവ വാര്യർ
എന്നിവർക്കൊന്നും അറിഞ്ഞുകൂടാ അല്ലെങ്കിൽചില ദുഷ്ടലാക്കുകളോടെ അവയൊന്നും മനസ്സിലാകുന്നില്ല
എന്നു നടിയ്ക്കുന്നു.ചില അത്യാധുനിക ന്യൂ ജനറേഷൻ ചരിത്രകാരന്മാർ"വെള്ളാള നായർ" എന്നൊരു
വിഭാഗത്തെ പുതുതായി നിർമ്മിച്ച്,അവരുടെ ചരിത്രം എഴുതാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു.അങ്ങു പഴയ
തരിസ്സാപ്പള്ളിയുടെ നാട്ടിൽ.താമസ്സിയാതെ അതും പുസ്തകരൂപത്തിൽ പ്രതീക്ഷിക്കാം.
ഇന്നു കേരളത്തിൽ 371400 പേർ വെള്ളാളർ എന്ന ജനസമൂഹത്തിൽ പെട്ടവരായുണ്ടെന്നുഅങ്ങു അമേരിക്കയിലെ
ജോഷ്വാപ്രൊജക്ട് എന്നവെബ്സൈറ്റ്.തിരുവനന്തപുരം ജില്ലയിൽ ആണേറെ.10800 പേർ.പിന്നെ ഇടുക്കി ജില്ലയിൽ 67000
കോട്ടയം ജില്ലയിൽ 17000മാത്രം.മലപ്പുറം,കണ്ണൂർ,കോഴിക്കൊട്,കാാർഗോഡ് ജില്ലകളിൽ 400-100 എന്ന കണക്കിലും.1931
ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം ഈഴവർ,നായർ,നാടാർ എന്ന ക്രമത്തിൽ എട്ടാം സ്ഥാനം ഉണ്ടായിരുന്ന വെള്ളാളർ
അക്കാലത്ത് 69627 പേർ ഉണ്ടായിരുന്നു.ഈ കർഷകവിഭാഗത്തെ നമ്മുടെ മലയാളി ചരിത്രകാരന്മാർ തമസ്കരിച്ചു കളയുകയാണു
പതിവ്.
വെള്ളാളർ എന്ന കർഷക ജനത
--------------------------------
ക്രിസ്തു പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിൽ കേരള സമൂഹത്തിൽ തുഞ്ചത്തെഴുത്തഛൻ
എന്ന കടുപ്പട്ടൻ/നായർ സാഹിത്യകൃതികളിലൂടെ നടത്തിയ ആശയപ്രചരണത്തെ ഉപന്യസിക്കുന്നു
എം.ജി.എസ്സ് നാരായണൻ എന്ന മലയാളി ചരിത്രകാരൻ 2015 ജനുവരി ലക്കം മലയാളവാരികയിലെ
"തുഞ്ചത്തെഴുത്തഛൻ സൃഷ്ടിച്ച സാംസ്കാരിക വിപ്ലവം" എന്ന ലേഖനം വഴി(പേജ് 41-46).
കേരളം വാണിരുന്ന നാടുവാഴികൾ അങ്ങു വടക്ക് കോലത്തിരി മുതൽ, ഇങ്ങു തെക്കു വേൾ നാടു വരെ,
സാമന്തപ്രഭുക്കൾ എല്ലാം തന്നെ. അക്ഷരശൂന്യർ ആയിരുന്നു എന്നു മലയാളി ചരിത്രകാരനായ എം.ജി.എസ്സ്.
ആയ് വംശം സ്ഥാപിച്ച "വേൾ" ആയ് വെള്ളാളൻ (ഗോവൈശ്യർ എന്ന ഇടയർ),രാമർ തിരുവടികളും
മറ്റും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു എന്നു പറയുന്ന എം.ജി.എസ്സിന്റെ തൊലിക്കട്ടി സമ്മതിക്കണം.
വെള്ളാളനായ അരചൻ വെള്ളാളനായ സുന്ദരനെ കൊണ്ടെഴുതിച്ചതാണു മദ്ധ്യതിരുവിതാം കൂറിലെ നശ്രാണികൾ
ടി.എം ചുമ്മാറിനെ തുടർന്നു "ക്രിസ്ത്യൻ ചേപ്പേട്" എന്നു വിശേഷിപ്പിക്കുന്ന വെള്ളാളർ എന്ന കർഷകരുടെ സ്ഥലവും
ഒപ്പം കൃഷി ചെയ്യാൻ നാലുകുടി വെള്ളാരേയും സപീർ ഈശോയ്ക്കു അട്ടിപ്പേറായി നൽകുന്ന"വെള്ളാളച്ചേപ്പേട്" ആയ
തരിസാപ്പള്ളി ചേപ്പേട്.
ചേപ്പേട് എഴുതിയ, സാക്ഷിയായ വെള്ളാളകുല ജാതൻ സുന്ദരനും ഒപ്പം രാമൻ അടികൾക്കും
തീർച്ചയായും അക്ഷരജ്ഞാനമുണ്ടായിരിക്കണമല്ലോ.
മാനവ ചരിത്രം എന്നതു ഭരണകർത്താക്കളുടെയും സേനാനായകരുടേയും തേവിടിശ്ശികളുടേയും
ചരിത്രം മാത്രമെന്നാണു നമ്മുടെ മിക്ക മലയാളി ചരിത്രകാരന്മാരുടെയും ധാരണ.കാർഷികവൃത്തിയിൽ
ഏർപ്പെട്ടിരുന്ന അന്നദാദാക്കാളുടെ ചരിത്രം അവർക്കൊന്നും ചരിത്രമല്ല.ഉഴവർ എന്നറിയപ്പെടുന്ന
സംഘകാലഘട്ടത്തിലെ കർഷകർ മഴവെള്ളം കൊണ്ടു കൃഷിചെയ്തിരുന്ന കാർ+ ആളർ(=കാരാളർ)
,ജലസ്രോതസ്സുകളിലെ വെള്ളത്താൽ കൃഷിചെയ്തിരുന്ന വെള്ളാളർ(വേൾ+ ആളർ) എന്ന കാര്യം
രാജൻ ഗുരുക്കൾ.എം.ജി.എസ്സ് നാരായണൻ.കേശവൻ വെളുത്താട്ട്,എം.ആർ.രാഘവ വാര്യർ
എന്നിവർക്കൊന്നും അറിഞ്ഞുകൂടാ അല്ലെങ്കിൽചില ദുഷ്ടലാക്കുകളോടെ അവയൊന്നും മനസ്സിലാകുന്നില്ല
എന്നു നടിയ്ക്കുന്നു.ചില അത്യാധുനിക ന്യൂ ജനറേഷൻ ചരിത്രകാരന്മാർ"വെള്ളാള നായർ" എന്നൊരു
വിഭാഗത്തെ പുതുതായി നിർമ്മിച്ച്,അവരുടെ ചരിത്രം എഴുതാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു.അങ്ങു പഴയ
തരിസ്സാപ്പള്ളിയുടെ നാട്ടിൽ.താമസ്സിയാതെ അതും പുസ്തകരൂപത്തിൽ പ്രതീക്ഷിക്കാം.
ഇന്നു കേരളത്തിൽ 371400 പേർ വെള്ളാളർ എന്ന ജനസമൂഹത്തിൽ പെട്ടവരായുണ്ടെന്നുഅങ്ങു അമേരിക്കയിലെ
ജോഷ്വാപ്രൊജക്ട് എന്നവെബ്സൈറ്റ്.തിരുവനന്തപുരം ജില്ലയിൽ ആണേറെ.10800 പേർ.പിന്നെ ഇടുക്കി ജില്ലയിൽ 67000
കോട്ടയം ജില്ലയിൽ 17000മാത്രം.മലപ്പുറം,കണ്ണൂർ,കോഴിക്കൊട്,കാാർഗോഡ് ജില്ലകളിൽ 400-100 എന്ന കണക്കിലും.1931
ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം ഈഴവർ,നായർ,നാടാർ എന്ന ക്രമത്തിൽ എട്ടാം സ്ഥാനം ഉണ്ടായിരുന്ന വെള്ളാളർ
അക്കാലത്ത് 69627 പേർ ഉണ്ടായിരുന്നു.ഈ കർഷകവിഭാഗത്തെ നമ്മുടെ മലയാളി ചരിത്രകാരന്മാർ തമസ്കരിച്ചു കളയുകയാണു
പതിവ്.
Subscribe to:
Posts (Atom)