The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Sunday 12 December 2010

കാഞ്ഞിരപ്പള്ളി മാവേലി ശാസനം

 


ചമര കോലാഹലന്‍ മ-
തിയാത മന്ന മണവാള-
ന്‍ മാവേലി വാണാദിരായന്‍ പകവ-
തിക്കു വിചം എരു 1 ക്കു മേല്‍-
വിചി.........

തിരുവിതാം കൂര്‍ ആര്‍ക്കിയോളജി ശിലാരേഖ നംബര്‍ 44/1099
Posted by Picasa

Friday 10 December 2010

മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി

മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി

സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും
കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും
ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും
ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു
ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു.
കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍
എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്)
ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍
(1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള
ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ
ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍.
മൂവരും അന്തരിച്ചു.
അവരില്‍ എസ്സ്.ശങ്കുഅയ്യര്‍ ആണ്‌ പ്രാഥസ്മരണീയന്‍.

മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി
ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട്
എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍
(പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന
പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു.
കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം
മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

ഓണപ്പാട്ടെന്നറിയപ്പെടുന്ന മാവേലിപ്പാട്ടില്‍ മഹാബലി എന്നോ ഓണമെന്നോ
ഒരിടത്തും പറയുന്നില്ല.അതിനാല്‍ അത് മാവേലി എന്നു പേരായ ഒരു നാടുരാജാവിന്റെ
ഭരണകാലത്തെ കുറിച്ചുള്ള പാട്ടാണ്‌.ഓടനാട് എന്നറിയപ്പെറ്റിരുന്ന മാവേലിക്കരയില്‍
മാവേലി എന്നു പേരായ ഒരു പ്രഭുവോ സാമന്തനോ ഉണ്ടായിരുന്നില്ല.
എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ പുരാതനമായ മധുരമീനാക്ഷി ക്ഷേത്രത്തില്‍
മാവേലി വാണാദിരായര്‍ എന്ന ഭരണാധികാരിയുടെ ശിലാരേഖ ഇന്നും കേടുകൂടാതെ
കാണപ്പെടുന്നു.
സമരകോലാഹലനും മുടിയെടാ മന്നമണവാളനും ആയ മാവലി വാണാദിരായരുടെ
പൊതിമാടുകള്‍ക്കു ചുങ്കം ചുമത്തുന്ന ശിലാരേഖയാ​‍ണിത്.വട്ടെഴുത്തില്‍ ഉള്ള
മാവേലി ശാസനം.
പ്രൊഫ.നീലകണ്ഠ ശാസ്ത്രികളുടെ പാണ്ഡ്യന്‍ കിംഗ്ഡം എന്ന ചരിത്രഗ്രന്ഥത്തില്‍
പാണ്ഡ്യരാജാവായ മാറവര്‍മ്മന്‍ കുലശേഖരന്റെ (ഏ.ഡി.1268)യും അദ്ദേഹത്തിന്റെ
സമകാലികനായ വീരപാണ്ഡ്യന്റേയും ശാസനങ്ങളില്‍ മാവേലി വാണാദിരായര്‍
എന്നു പേരുള്ള സാമന്തരെകുറിച്ചു പറയുന്നു.പിള്ളൈകുലശേഖര മാവേലി വാണാദിരായരെ
കുറിച്ചും പരാമര്‍ശനം കാണാം.കുലശേഖരന്റെ 24 )-മതു ഭരണവര്‍ഷം വരെ വാണ
മാവേലിവാണാദിരായന്‍ കേരളസിംഹവളനാട്ടിലെ ഭരണാധികാരി ആയിരുന്നു
എന്നു പറയുന്നു.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗം ആയിരുന്നു
കേരളസിംഹവളനാട്.ഈ പ്രദേശം ഭരിച്ച ഒരു മാവേലി തന്റെ അധികാരാതിര്‍ത്തി
മാവേലിക്കര വരെ വ്യാപിപ്പിച്ചിരിക്കണം.രാജധാനി ഒരു കാലത്ത് കാഞ്ഞിരപ്പള്ളിയും
പിന്നീട് മാവേലിക്കരയും ആയിരുന്നിരിക്കണം.
മദ്ധ്യ തിരുവിതാം കൂറിലെ ശൈവക്ഷേത്രങ്ങള്‍ ഈ മാവേലിമാരുടെ കാലത്ത്
നിര്‍മ്മിച്ചതാവണം എന്നു ശങ്കു അയ്യര്‍ അനുമാനിക്കുന്നു.ക്രിസ്തു വര്‍ഷം
1100-1300 കാലത്താവണം മാവേലി രാജാക്കന്മാര്‍ കാഞ്ഞിരപ്പള്ളിയില്‍
പാര്‍ത്തിരുന്നത്.ഭാഷാരീതി നോക്കിയാല്‍ മാവേലിപ്പാട്ടും ഈ കാലഘട്ടത്തില്‍
എഴുതപ്പെട്ടതാവണം.വാണീടും,ഒന്നുപോലെ,ആര്‍ക്കും,എള്ളോളം,ചെറുനാഴി

എന്നീ പദങ്ങളൊന്നും കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പു പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.
ശൈലി വച്ചു നോക്കിയാല്‍ കൊല്ലത്തിനും കൊച്ചിയ്ക്കും ഇടയില്‍ ജീവിച്ചിരുന്ന ഒരു മലയാളി ആവണം
കവി.
തീര്‍ച്ചയായും ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ ആണെന്നു തീര്‍ച്ച.

Wednesday 15 September 2010

Wednesday 31 March 2010

സ്മരണകളിരമ്പും എരുമേലി

സ്മരണകളിരമ്പും എരുമേലി
എരുമേലിയിലെ ദേവസ്വം ബോര്‍ഡ് സ്കൂള്‍ മൈതാനം
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നാണറിയപ്പെടുന്നത്.
തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
സ്പോര്‍ട്ട്സ് പ്രേമിയായിരുന്ന ഐ.ജി.ചന്ദ്രശേഖരന്‍
നായരുടെ സ്മരണ നിലനിര്‍ത്തുന്നുവെങ്കില്‍ എരുമേലിയിലെ
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ദേവസ്വം ബോര്‍ഡ് സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ആയിരുന്ന ചന്ദ്രശേഖരന്‍ നായര്‍ സാരിന്‍ റെ
സ്മരണ നിലനിര്‍ത്തുന്നു.നല്ലൊരു സമൂഹ്യപ്രവര്‍ത്തകനും
ഇടതുപക്ഷസഹയാത്രികനുമായിരുന്ന സാര്‍ എരുമേലിയുടെ
വികസനം ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുയോഗം വിളിച്ചുകൂട്ടി.
കെ.വി.എം.എസ്സ് സ്ഥാപക്സെക്രട്ടറി അഡ്വേ.പി.ആര്‍.
രാജഗോപാല്‍,ചെമ്പകത്തിങ്കല്‍ അപ്പച്ചന്‍(ഡൊമനിക്),ചമ്പകത്തിങ്കല്‍
കുഞ്ഞപ്പന്‍(സില്വസ്റ്റര്‍ ഡൊമനിക്), താഴത്തുവീട്ടില്‍ ഹസ്സന്‍
റാവുത്തര്‍,വാഴവേലില്‍ തങ്കപ്പന്‍ നായര്‍ തുടങ്ങിയ സ്ഥലത്തെ
പ്രധാന ദിവ്യന്മാരോടൊപ്പം ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍
ഓഫീസ്സര്‍ എന്ന നിലയില്‍ ഞാനും കണിക്കപ്പെട്ടു.യോഗത്തില്‍
വച്ചു എരുമേലി ഡവലപ്മെന്‍റ സൊസൈറ്റി രൂപീകൃതമായി.
സെയിന്‍ റെ തോമസ് സ്കൂളിലെ പി.ടി.ഏ പ്രസിഡന്‍റ ആയതിനാല്‍
അപ്പച്ചന്‍ പ്രസിഡന്‍റാകാന്‍ വിസമ്മതിച്ചു.അങ്ങനെ ചെമ്പകത്തിങ്കല്‍
കുഞ്ഞപ്പന്‍ ഈ.ഡ്.സി ചെയര്‍മാന്‍ ആയി.ഈ കമ്മറ്റിയാണ്
ചന്ദ്രശേഖരന്‍ നായര്‍ സ്ടേഡിയം പണിതത്. അതിനുള്ള ശ്രമദാനമായി
ഈയുള്ളവനും കുറേ മണ്ണു ചുവന്നു.അകാലത്തില്‍ അന്തരിച്ചു
പോയ സാരിന്‍ റെ സ്മരണ നിലനിര്‍ത്താന്‍ സ്റ്റേഡിയം സഹായിക്കുന്നു.

എരുമേലിയേയും പേട്ടതുള്ളലിനേയും മാര്‍ക്കറ്റ് ചെയ്യാന്‍ ആവിഷകരിച്ച
പരിപാടിയായിരുന്നു ജനയുഗം വാരികയിലെ പരുന്തുപറക്കല്‍ വിവാദം.
പ്രമുഖ യുക്തിവാദിയായിരുന്ന ഇടമറുക് വെല്ലുവിളി ഏറ്റെടുത്തു.
എരുമേലിയെ കുറിച്ചു നിരവധി ലേഖനങ്ങളും രണ്ടു പുസ്തകങ്ങളും
(എന്റെ വകയും ഇടമറുകു വകയും)പുറത്തു വന്നു.ഇടമരുകിന്‍ റെ
സഹായിയായി പരുതു ഡയറി തയാറാകിയാണ് മനോരമയിലെ ജോണ്‍
മുണക്കയം എഴുത്തുകാരനായി മാറിയത്.എരു മേലിയെ കുറിച്ചു
മിക്ക മാ​ധ്യമങ്ങളില്‍ എന്‍ റേയും കാഞ്ഞിരപ്പള്ളിയെ കുറിച്ച്
അഖനിക്കാട് ശങ്കരപ്പിള്ളയുടെയും സചിത്ര ലേഖനങ്ങള്‍ വന്നു.അവ
സമാഹരിച്ചതാണ് എരുമേലിയും ക്ഷേത്രപുരാവൃത്തങ്ങളും(1976)

എരുമേലി സ്മരണകള്‍

 
Posted by Picasa

എരുമേലി സ്മരണകള്‍
2010 ഫെബ്രുവരി 27 ശനി.ഉച്ചകഴിഞ്ഞു 4 മുതല്‍ 6 വരെ എരുമേലി സീനിയര്‍
സിറ്റിസണ്‍ ക്ലബ്ബിനു വേണ്ടി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.വൈദ്യുതി
ബോര്‍ഡ് ഡപ്യൂട്ടി ചീഫ് എങിനീയര്‍ ആയി റിട്ടയര്‍ ചെയ്ത ശേഷം കുറുവാമൂഴിയില്‍
സ്ഥിരതാമസമാക്കിയ കെ.സി ജോസഫ് ആയിരുന്നു കഷണിച്ചതും കൂട്ടിക്കൊണ്ടു പോകാന്‍
വന്നതും.പൊന്‍ കുന്നം ക്ലബ്ബ് മെംബറും അയല്‍ വാസിയുമായ മുരളീധരന്‍ നായരും
ഒപ്പം ഉണ്ടായിരുന്നു.എരുമേലി ദേവസ്വം സ്കൂളിനു വടക്കുവശത്തെ കുന്നില്‍ റോട്ടറി
ക്ലബ്ബ് വക ഹാളിനു സമീപമുള്ള പെന്‍ഷണേര്‍സ് ഭവനിലായുര്‍ന്നു ക്ലാസ്.ഹാള്‍ നിറഞ്ഞ്
ശ്രോതാക്കല്‍.അവിടെ ചെന്നപ്പോഴാണറിയുക സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബ് പ്രസിഡന്‍ ഡ്
പൂര്‍വ്വകാല സുഹൃത്ത് ചെമ്പകത്തിങ്കല്‍ കുഞ്ഞപ്പന്‍ (സില്‍വസ്റ്റര്‍ ഡൊമനിക്ക്) ആണെന്ന്.

ആമുഖപ്രസംഗത്തില്‍ കുഞ്ഞപ്പന്‍ ചിലപഴയ കാര്യങ്ങള്‍ പരാമര്‍ശിച്ചു. എന്‍റെ സ്മരണ
35-38 കൊല്ലം പിന്നോട്ടു പാഞ്ഞു.1972-75 കാലം ഞാനന്നു എരുമേലി പ്രൈമറി ഹെല്‍ത്
സെന്റര്‍ മെഡിക്കല്‍ ഓഫീസ്സര്‍

Thursday 18 March 2010

Wednesday 3 March 2010

ഭൂ പരിഷകരണം കൊണ്ടുവന്നത്...


ഭൂ പരിഷകരണം കൊണ്ടുവന്നത്...

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും
താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ഗൗരിയമ്മയും വാദിക്കുന്നു.നിയമസഭാചരിത്രം
അറിയാവുന്നവര്‍ രണ്ടു പേരും പറയുന്ന പച്ചക്കള്ളം കേട്ടു മൂക്കത്തു വിരല്‍ വയ്ക്കും.

1954 ആഗസ്റ്റ് 7ന് പട്ടം മന്ത്രിസഭയിലെ റവന്യൂ മന്ത്രി പി.എസ്സ്.നടരാജപിള്ള അവതരിപ്പിച്ച
എഴിന ഭൂപരിഷ്കരണ നിയമം ആയിരുന്നു ഇന്ത്യയിലെ ആദ്യ ഭൂപരിഷകരണ നിയമം.
(കേരളത്തിന്‍ റെ സാമൂഹ്യ ഘടനയും രൂപാന്തരവും.ഡി.സി ബുക്സ് 1997 ല്‍ പ്രസിദ്ധീകരിച്ച്
ഡോ.ഈ.ജെ തോമസ്സിന്‍ റെ ബുക്ക് പേജ് 93 കാണുക)

മികച്ച നിയമസമാജികന്‍ എന്നു പുകഴ്പെറ്റ ടി.ഏം ജേക്കബ്ബ് സംസ്കാരികമന്ത്രിയായപ്പോള്‍
അദ്ദേഹത്തിന്‍ റെ ആരാധ്യപുരുഷനായ പി.എസ്സ്,നടരാജപിള്ളയ്യുടെ ജീവചരിത്രം പി.സുബ്ബയ്യാ
പിള്ളയെ കൊണ്ടെഴുതിച്ച് 1991 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ പേജ് 126-127 ല്‍
വിശദ വിവരം വായിക്കാം.
ഇരുപ്പൂ നിലമെങ്കില്‍ 15 എക്കറും ഒരുപ്പൂ നിലമെങ്കില്‍ 30 ഏക്കറും കഴിഞ്ഞുള്ളവ
നിയം വന്നുകഴിഞ്ഞു 6 മാസ്സത്തിനുള്ളില്‍ പാട്ടത്തിനു കൊടുക്കണം എന്നും അല്ലാത്ത പക്ഷം
സര്‍ക്കാര്‍ കയ്യടക്കും എന്നായിരുന്നു ബില്‍.
ഈ ബില്ലിനെ അനുമോദിച്ച അന്നത്തെ എം.എല്‍ ഏ കെ.ആര്‍ ഗൗരി അവസാനത്തിന്റെ ആരംഭം
എന്നു പറഞ്ഞതു പ്രായാധിക്യം ഭാധിച്ചതിനാലാവാം ഇന്നത്തെ ഗൗരിയമ്മ മറന്നു കളഞ്ഞു.

ഇന്നത്തെ ടാറ്റാ,അന്നത്തെ കണ്ണന്‍ ദേവന്‍

കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും നടരാജപിള്ള നേരിട്ടു തന്നെ ശ്രമിച്ചു.
അന്നു കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോന്‍,സബ്കളക്ടര്‍ പി.സി അലക്സാണ്ടര്‍
അന്നിഅവ്രൊരുമിച്ചു പി.എസ്സ് ജനറല്‍ മാനേജര്‍ വാട്ടര്‍മാനെ കാണാന്‍ പി.എസ്സ്.
പോയ കഥ പേജ് 118-119 ല്‍ വായിക്കാം.മന്ത്രിയെ കൊച്ചാക്കാന്‍ ദ്വര സസ്വീകരിക്കാന്‍
സഹായിയെ നിര്‍ത്തി.ചര്‍ച്ച കഴിഞ്ഞപ്പോല്‍ പി.എസ്സിന്‍ റെ കടുത്ത ആരാധകനായി
മാറിയ ദ്വര ഒരു ഗംഭീരസ്വീകരണം നല്‍കിയ ശേഷമാണ് യാത്ര അയത്തത്.
പക്ഷെ ,കഷ്ടം എന്നു പറയ്ട്ടെ,പി.എസ്സും പട്ടവും ഭൂപരിഷകരണത്തിന്‍ റെ
ക്രഡിറ്റ് തട്ടിയെടുക്കും എന്നു കണ്ട കോണ്‍ഗ്രസ്സും (60 പേര്‍) കമ്യൂണിസ്റ്റുകളും
(30 പേര്‍) ഒത്തൊരുമിച്ചു പട്ടം മന്ത്രിസഭയെ മറിച്ചിട്ടു.

അവലംബം:
പി.എസ്സ് നടരാജപിള്ള,പി.സുബ്ബയ്യാപിള്ള സാംസ്കാരിഅക്വകുപ്പ് 1991

Saturday 27 February 2010

ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ വരമോ അതോ ശാപമോ?

ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ വരമോ അതോ ശാപമോ?

ടെക്നോളജിയുടെ പുതുപുത്തന്‍ അവതാരങ്ങള്‍ നമ്മുടെ
ജീവിതശൈലികളെ മാറ്റിമറിയ്ക്കും.പലപ്പോഴും അതു നല്ലതിനാകാം.
ചിലപ്പോള്‍ നാശത്തിനും കാരണമായെന്നു വരാം.ഉഷ്ണത്തെ വീശുപാളയുമായി
നേരിട്ടവരായിരുന്നു നമ്മുടെ മാതാപിതാക്കള്‍.പുതുപുത്തന്‍ തലമുറ
മുഴുവന്‍ സമയവും ഏ.സിയുടെ നടുവില്‍.കവുങ്ങിന്‍ പാളകൊണ്ടുള്ള
വീശുപാള കണ്ടിട്ടു പോലുമില്ലാത്തവര്‍.

ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍
അടുത്ത കാലത്ത് ഏറെ പ്രചാരം നേടി.
കൗമരക്കാരും യുവാക്കളും മാത്രമല്ല പ്രൊഫഷണല്‍സും പെന്‍ഷന്‍ പറ്റിയവരും
ഇന്നിത്തരം കൂട്ടായ്മകളുടെ അംഗങ്ങളും മിക്കപ്പോഴും അടിമകളും ആണ്.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ ഒരു വരമോ അതോ ശാപമോ?
പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍.
അമേരിക്കയില്‍ 7ലക്ഷം ഫേസ്ബുക്ക് അംഗങ്ങള്‍ 23 ലക്ഷം മണിക്കൂറുകള്‍
നെറ്റില്‍ ചെലവഴിക്കുന്നു.ജോലിക്കിടയിലും അവര്‍ രണ്ടു മണിക്കൂര്‍
ഫേസ്ബുക്കില്‍ ചെലവഴിക്കുന്നു.അവരുടെ കാര്യക്ഷതയില്‍ 1.6 ശതമാനം
കുറവ് ഇതിനാല്‍ വരുന്നു.പക്ഷേ പലരും ടി.വിയുടെ മുമ്പിലിരിക്കുന്ന
സമയത്തില്‍ നിന്നായിരിക്കും ഈ 2 മണിക്കൂര്‍ കണ്ടെത്തുക.

കാഞ്ഞിരപ്പള്ളി മിനി സിവില്‍,,,,,,

ആര്‍ക്കിറ്റെക്റ്റ് ജി.ശങ്കര്‍ കാണാതെ പോയത്


 
Posted by Picasa
അടുത്ത കേരളാ ബഡ്ജറ്റില്‍ പെണ്‍കുട്ടികള്‍ക്കു മൂത്രപ്പുര നിര്‍മ്മിക്കാന്‍
കോടികള്‍ മാറ്റിവച്ചു എന്നു ഐസക് മന്ത്രി പറഞ്ഞപ്പോള്‍ സി.അച്യുതമേനോന്റെ
മകന്‍ ഡോ.രാമന്‍ കുട്ടി പറഞ്ഞു തുക മാറ്റിവച്ചു എന്നു പൊങ്ങച്ചം പറഞ്ഞിട്ടു കാര്യമില്ല
അതു പ്രവര്‍ത്തിയിലാക്കാന്‍ ബുദ്ധിമുട്ടും എന്ന്‍.
ശരിയല്ലേ? ഏറെ കൊട്ടിഘോഷിച്ച കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍
നാറുന്നു .ഒരു കൊല്ലത്തെ മഴവെള്ളം മുഴുവന്‍ ചിറ്റാര്‍ വഴി അറബിക്കടലില്‍
പോയി.അതില്‍ കുറെ സംഭരിക്കാന്‍ നമ്മുടെ ഭരണകൂടം ശ്രദ്ധിച്ചില്ല.മൂത്രപ്പുരകളുടെ
കാര്യവും അതു പോലെ ആവും.നാറിയിട്ട് അടുക്കാന്‍ മേലാതെ വരും.
മലയാളിയുടെ ശുചിത്വ ബോധം?




അര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാ​ഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്‍ഠം പ്രശംസ അര്‍ഹ്ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടീക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹന്‍പാര്‍ക്കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള അരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുല്ലവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക
മള്‍ട്ടിസ്റ്റോറി കാര്‍ പാര്‍ക്കിംഗ് സംവിധാനം നമ്മുടെ നഗരങ്ങളിലും
പ്രത്യേകിച്ചും എന്‍.എച് കടന്നു പോകുന്ന നഗരങ്ങളില്‍.
അതാദ്യമായി നടപ്പാകന്‍ പടറ്റിയ സൈറ്റായിരുന്നു കാഞ്ഞിരപ്പഌഇയിലെ
കുന്ന്‍.അതു കളഞ്ഞു കുളിച്ചു.ജി.ശങ്കര്‍ തീര്‍ച്ചയായും അതു ചൂണ്ടി
ക്കാടേണ്ടിയ്‌രുന്നു.പണത്തിനല്ലേ ഏ.ഡി.ബി ലോണും മറ്റും

അടുത്ത കേരളാ ബഡ്ജറ്റില്‍ പെണ്‍കുട്ടികള്‍ക്കു മൂത്രപ്പുര നിര്‍മ്മിക്കാന്‍
കോടികള്‍ മാറ്റിവച്ചു എന്നു ഐസക് മന്ത്രി പറഞ്ഞപ്പോള്‍ സി.അച്യുതമേനോന്റെ
മകന്‍ ഡോ.രാമന്‍ കുട്ടി പറഞ്ഞു തുക മാറ്റിവച്ചു എന്നു പൊങ്ങച്ചം പറഞ്ഞിട്ടു കാര്യമില്ല
അതു പ്രവര്‍ത്തിയിലാക്കാന്‍ ബുദ്ധിമുട്ടും എന്ന്‍.
ശരിയല്ലേ? ഏറെ കൊട്ടിഘോഷിച്ച കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍
നാറുന്നു .ഒരു കൊല്ലത്തെ മഴവെള്ളം മുഴുവന്‍ ചിറ്റാര്‍ വഴി അറബിക്കടലില്‍
പോയി.അതില്‍ കുറെ സംഭരിക്കാന്‍ നമ്മുടെ ഭരണകൂടം ശ്രദ്ധിച്ചില്ല.മൂത്രപ്പുരകളുടെ
കാര്യവും അതു പോലെ ആവും.നാറിയിട്ട് അടുക്കാന്‍ മേലാതെ വരും.
മലയാളിയുടെ ശുചിത്വ ബോധം?

Wednesday 24 February 2010

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്

അര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാ​ഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്‍ഠം പ്രശംസ അര്‍ഹ്ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടീക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു.
 
Posted by Picasa



കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.

നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹന്‍പാര്‍ക്കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള അരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുള്ളവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക

MINICIVIL STATION

 
Posted by Picasa

Friday 19 February 2010

Saturday 2 January 2010

Perumthenaruvi-view from Chathenthara

 
Posted by Picasa

Check out Mathrubhumi || Regional News- ജയന്തിനാളില്‍ മന്നത്തിന് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി

I want you to take a look at: Mathrubhumi || Regional News- ജയന്തിനാളില്‍ മന്നത്തിന് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി  

Perumthenaruvi boys

 
Posted by Picasa

Permthenaruvi

 
Posted by Picasa

Perumthenaruvi

 
Posted by Picasa

PERUMTHENARUVI WATERFALLS

 
Posted by Picasa

പെരുംതേനരുവി


കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍
ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി.
നാറാണം മൂഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം.

തിരുവല്ലയില്‍ നിന്നും പത്തനംതിട്ട- റാന്നി വഴിയും കോട്ടയത്തു
നിന്നു എരുമേലി-മുക്കൂട്ടുതറ-ചാത്തന്‍ തറ വഴിയും എരുമേലി-കനകപ്പലം-വെച്ചൂച്ചിറ
നവോദയാ സ്കൂള്‍ വഴിയും ഇവിടെ
എത്താം.റാന്നിയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെച്ചൂച്ചിറ
നവോദയാ സ്കൂള്‍ പരിസരത്തെത്താം. അഞ്ചു മിനിട്ട് നടന്നാല്‍
വെള്ളച്ചാട്ടം കാണാം.

റാന്നിയില്‍ നിന്നും അത്തിക്കയം-കുടമുരുട്ടി-ചെണ്ണ വഴി സഞ്ചരിച്ചാല്‍
അതു നല്ല ഒരു ദൃശ്യാനുഭവം നല്‍കും.

ലോകപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന സ്ഥലത്തു നിന്നും
10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.ചാത്തന്തറവരെ
ബസ്സുണ്ട്.കാറും പോകും.വെള്ളച്ചാട്ടം വരെ ഓട്ടോകള്‍ പോകും.
85 കൊല്ലം മുമ്പു ആര്‍ച്ചാകൃതിയിലുള്ള വലിയ വെള്ളത്താട്ടമായിരുന്നു
ഇവിടെ.ആര്‍ച്ചിനടിയില്‍ പെരുതീനീച്ചകള്‍ കൂടു കെട്ടിയിരുന്നു.അതിനെ
തുടര്‍ന്ന്‍ പെരുംതേനരുവി വെള്ളച്ചാട്ടം എന്ന പേര്‍ വന്നു.

അപകടം ഒളിച്ചിരിക്കുന്ന സ്ഥലമാണ് പെരുംതേനരുവി.മഴക്കാലത്ത്
പാറകള്‍ തെന്നും.നിരവധി പേര്‍ ഇവിടെ അപകടത്തില്‍ പെട്ടു മരിച്ചിട്ടുണ്ട്.
ആത്മഹത്യാ പാറകള്‍ എന്നും പറയാം.
അതിനാല്‍ ദൂരെ നിന്നു കാണുന്നതല്ലാതെ പാറകളില്‍ കയറരുത്. പാറകളിലെ
ചില കുഴികളുടെ സമീപത്തെത്തിയാല്‍ അവയില്‍ നിന്നു നമ്മെ ഏതോഅദൃശ്യ
ശക്തി വലിച്ചു വീഴ്ത്തും എന്നു ചിലര്‍ പറയുന്നു.അടിയില്‍ കൂടി ശക്തിയായി
പായുന്ന വെള്ളം നമ്മെ വലിച്ചു വീഴ്ത്തുന്നതാണന്നു പറയപ്പെടുന്നു.ഏതായാലും
പരീക്ഷിച്ചു നോക്കേണ്ട.
കയങ്ങള്‍ക്ക് 35 ആള്‍ താഴ്ച്ച വരെയുണ്ടത്രേ.

300 അടി താഴേക്കു പതിക്കുന്ന പനം കുടന്ത എന്നൊരു വെള്ളച്ചാട്ടം 200 അടി
താഴേക്കു പതിക്കുന്ന പടിവാതില്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടി അടുത്തുണ്ട്.
അവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.